വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

പിടക്കോഴികൾ കൂവട്ടെ..

ഏറെ വ്യത്യസ്തമായ സമരമുറകൾ കണ്ടുകൊണ്ടാണ് 2014 നു തിരശീല വീണത്.. 2015 ജനുവരി 1 തുടക്കം തന്നെ പുതു സമരങ്ങൾ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു..ആദ്യദിനത്തെ പത്രത്തിൽ തന്നെ 'ഇന്ന്  രാത്രി മലയാളി സ്ത്രീകൾ ഓൺലൈനിൽ വരികയും അശ്ലീലമായ പ്രതികരണങ്ങൾ ലഭിച്ചാൽ അതിനെ മാന്യമായ രീതിയിൽ നേരിടുകയും വേണം' എന്ന് ആഹ്വാനം ചെയ്യുന്ന ഒരു വാർത്ത കാണുകയുണ്ടായി. എന്റെ അഭിപ്രായത്തിൽ തികച്ചും സ്വാഗതാർഹമായ ഒരു കാര്യമാണു അത്. പക്ഷെ വ്യസനകരമെന്നു പറയട്ടെ, പലരും 'സംസ്കാരം' എന്ന വാക്കുകൊണ്ട് തീർത്തും സംസ്കാര രഹിതമായ ഭാഷയിൽ ആ വാർത്തയ്ക്ക് താഴെ പൊങ്കാലയിടുകയാണു ചെയ്തത്. രാത്രി 8 മണിക്ക് ശേഷം അബദ്ധവശാൽ പോലും ഓൺലൈനിൽ വരുന്ന പെൺകുട്ടികൾക്ക് പലപ്പോഴും വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അബദ്ധവശാൽ എന്ന വാക്കിൽ കയറി തൂങ്ങാൻ വരട്ടെ. ഫേസ്ബുക് ആപ്പുകളും മറ്റും മൊബൈലിൽ ഉപയോഗിക്കുന്നവർക്ക് പലപ്പോഴും ഓഫ്ലൈൻ ആണിടുന്നതെങ്കിലും തനിയെ ഓൺലൈൻ ആകുന്ന പ്രവണത (bug) നിലനിൽക്കുന്നുണ്ട്. അത്കൊണ്ട് തന്നെ പല പെൺകുട്ടികളും സദാചാര പോലിസിനെ ഭയന്ന് പകൽ പോലും വളരെ വേണ്ടപ്പെട്ടവർക്ക് മാത്രമാണു ഓൺലൈൻ ആവാറു.
ഒരു പെൺകുട്ടിയെ രാത്രി ഓൺലൈനിൽ കണ്ടാൽ അവൾ മോശക്കാരി ആണെന്നും വലവിരിക്കാൻ ശ്രമിക്കുന്നു എന്നും ചിത്രീകരിക്കുന്ന പുരുഷന്മാർ ഏറെ ആണു. പലപ്പോഴും ഒന്ന് കേറി മുട്ടാനും കിടക്കയിലേയ്ക്ക് ക്ഷണിക്കാനും ശ്രമിക്കുന്നവരും കുറവല്ല. വാസ്തവത്തിൽ അത് നിങ്ങളുടെ കുഴപ്പമാണെന്നു മനസിലാക്കുക. നിങ്ങൾ രാത്രി പച്ച തെളിച്ച് കാത്തിരിക്കുന്നത് ഇരപിടിക്കാനാണെന്ന് കരുതി എല്ലാവരും അങ്ങനെയല്ല. നല്ല പുരുഷന്മാരും ഉണ്ട് എന്ന് പറയാതെ വയ്യ.
വ്യക്തിപരമായി പറഞ്ഞാൽ ഞാൻ ഫേസ്ബുക് ഉപയോഗിക്കുന്നത് ചാറ്റ് ചെയ്യാൻ അല്ല. എനിക്ക് വേണ്ടപ്പെട്ടവരോട് സംസാരിക്കാൻ വാട്സാപ്പും ഹൈക്കും ഒക്കെ ഉണ്ട്. പിന്നെ അതൊരു സാമൂഹിക മാധ്യമം ആയതുകൊണ്ട് തന്നെ വാർത്തകളറിയാനും പ്രിയപ്പെട്ടവരുടെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനും ഒക്കെയാണു ഉപയോഗിക്കാറ്. ഓഫ്ലൈൻ ആയാൽ പോലും അബദ്ധത്തിലെങ്ങാനും ഒരു ലൈക് അടിച്ചാൽ അത് ന്യൂസ് ഫീഡിൽ വന്നാൽ ഇൻബോക്സിൽ ആക്രമിക്കാൻ വരുന്നവർ പോലുമുണ്ട്. പുറം നാട്ടിൽ പഠിക്കുകയൊ ജോലി ചെയ്യുകയ്യൊ ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും പുരുഷന്മാരോട് കുറച്ച് ഫ്രീ ആയി സംസാരിക്കുന്നവരോടും പലർക്കുമുള്ള സമീപനം ഇങ്ങനെയാണു. ഇങ്ങനെയുള്ളവർക്ക് മുൻപിൽ  ഒരു രാത്രി ഓൺലൈൻ ആയിട്ട് ആക്രമിക്കാൻ വരുന്നവരോട് മറുപടി പറയുകയോ സ്ക്രീൻ ഷോട്ട് ഇടുകയൊ അല്ലാതെ പിന്നെ എന്താണു വേണ്ടത്?
വാസ്തവത്തിൽ ഈ സദാചാരം പറയുന്ന ഞരമ്പുരോഗികൾ തന്നെയാണു രാത്രിയിൽ ഒരു പെൺകുട്ടിയെയോ അല്ലെങ്കിൽ ഒരു പെണ്ണിന്റെ പേരുള്ള ഫെയ്കിനെയൊ ഓൺലൈനിൽ കണ്ടാൽ ഒലിപ്പിക്കാനെത്തുന്നതും.
രാത്രി പത്തുമണി കഴിഞ്ഞു എന്നതിന്റെ പേരിൽ മാത്രം ഓഫ്ലൈൻ ഇടുന്ന എത്ര പുരുഷന്മാർ ഉണ്ട് ഇവിടെ? പക്ഷേ അനേകായിരം സ്ത്രീകൾ ഉണ്ട് എന്ന് മനസ്സിലാക്കുക. ഇപ്പോളും സ്ത്രീ അടുക്കളയിൽ ഇരിക്കേണ്ടവളാണു എന്നു പറയുന്നവരോട് : സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് തന്നെ സ്ത്രീ അരങ്ങത്തെത്തിക്കഴിഞ്ഞു മാഷേ.. പിന്നെ ഒന്നു കൂടി മനസിലാക്കുക നീയൊക്കെ പറയുന്നതിനൊപ്പിച്ച് നിന്നു തരാനും കൊഞ്ചിക്കുഴയാനും ഒരു പെണ്ണു തയ്യാറാവുന്നുണ്ടെങ്കിൽ ഒന്നു മനസ്സിലാക്കുക അത് പെണ്ണായിരിക്കില്ല ഒരു ഫേയ്ക് ആയിരിക്കും എന്ന്.. വാസ്തവത്തിൽ നീയാണു കബളിപ്പിക്കപ്പെടുന്നതെന്ന്..
ചില കമന്റുകൾ: (please don't mind the language. സദാചാരവാദികൾ എന്നും സംസ്കാരത്തിന്റെ കാവൽക്കാർ എന്നും സ്വയം അവകാശപ്പെടുന്നവരുടെ ഭാഷയാണു താഴെ. ദയവായി ക്ഷമിക്കുക)
1.
തറവാട്ടിൽ പിറന്ന പെണ്‍പിള്ളേർ കിടന്നുറങ്ങുന്ന നേരത്ത് കൂത്തിച്ചികൾ കൂട്ടമായി ചുംബന സമരവും, പാതിരാ ചാറ്റിംഗും നടത്തുന്നു... അതിനു കൊടി പിടിച്ചു മൂട് താങ്ങാൻ കുറെ കോണാത്തിലെ ചാനലുകളും... ത്ഫൂ...
ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ കാണിച്ചതിൻറെ പകുതിയെങ്കിലും ആവേശം നീയൊക്കെ നിൽപ്പു സമരത്തിനോ, റോജി റോയിയുടെ ദുരൂഹ മരണത്തിനോ വേണ്ടി കാണിച്ചിരുന്നെങ്കിൽ അർഹതയുള്ളവർക്ക് അതൊക്കെ ആശ്വാസമായേനെ.. ഊളകളെ വെല്ലാൻ ഊളകളുടെ അപ്പന്മാരാവാൻ മത്സരിക്കുകയാണ് മലയാള മാധ്യമങ്ങൾ.. grin emoticon
2.
എന്താല്ലേ പുതിയ പുതിയ കുറെ കണ്ടുപിടിത്തം ഇവരെയൊക്കെ മൂഡ്‌ താങ്ങാന്‍ കുറെ പോലയാടികളും പ്രതികരിക്കാന്‍ അറിയാത്തവര്‍ എന്തിനാ പിന്നെ 12 മണിക്ക് ശേഷം ചാറ്റ് ചെയ്യുന്നേ ...അങ്ങനെ ശല്യം ചെയ്യുന്നവരെ ബ്ലോക്ക്‌ ചെയ്യാനുള്ള option ഉണ്ട് ..പരിചയമുള്ള ആളെ സുഹൃത്താക്കിയാൽ പോരെ...കഷ്ടം തന്നെ.
3.
പെണ്ണുങ്ങളെ, എന്തൊക്കയായാലും ഗർഭപാത്രവും യോനിയും തന്നെയേ നിങ്ങളുടെ ശരിരത്തിൽ ഉണ്ടാവുകയുള്ളൂ.... അവ അവിടെ ഉള്ളിടത്തോളം നിങ്ങൾക്ക് പെണ്ണുങ്ങൾ ആയിരിക്കാനേ കഴിയുകയുമുള്ളൂ..... നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മുഴുവനും ഇല്ലാതാക്കാൻ ഒരിക്കലും നിങ്ങൾക്ക് കഴിയില്ല... ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളായിരിക്കാനേ കഴിയൂ.......
സ്ത്രീപുരുഷസമത്വം എന്നത് ഒരിക്കലും നടക്കാത്ത ഒരു ഫെമിനിസ്റ്റ് സ്വപ്നം മാത്രം ....
4.
ചിലരുടെ കാമപേക്കൂത്തിനു സമരം എന്ന ലേബലും നൽകി ഇതിനെ സപ്പോർട്ട് ചെയ്യുന്നവരോട്... തെരുവിലെ പട്ടിക്കും നിങ്ങളേക്കാൾ അന്തസ്സുണ്ട്...!!!
5.
ലോക മലയാളി വനിതകളോ ? ഉണ്ട
പടക്കങ്ങൾ എന്ന് പറയുന്നത് ആവും ശരി .
അവര്‍ക്ക്‌ എന്ത് രാത്രി എന്ത് പകൽ.
ഒരു ഭാഗത്ത് ബോധവത്കരണ പരിപാടി നടത്തുമ്പോൾ മറ്റൊരു ഭാഗത്ത് ആഭാസം.
പടക്കങ്ങൾ
6.
സ്വന്തം തള്ളയും ,പെങ്ങളേയും തിരിച്ചറിവൊള്ളവരാ മലയാളികള്‍ .എവിടെയോ ഒരു റസ്റ്റോറന്‍റ് നാലു പേര്‍ തകര്‍ത്തതിന് നാലു കോടി ജനങ്ങളുടെ സംസ്കാരം മാറ്റണമെന്ന് വാശിപിടിക്കരുത്.നടുറോഡില്‍ കിടന്ന് ചുണ്ട്കടിച്ചു പറിക്കുന്നതാണോടാ സമരരീതി.ആണുങ്ങള്‍ക്ക് ഒരു അന്യ യുവതി ചുണ്ട് കടിച്ചു പിടിച്ചാല്‍ പൊങ്ങാനുള്ളതെല്ലാം പൊങ്ങും.അത് പൊങ്ങാത്ത നിന്നേ പോലുള്ളവരെയാ 9എന്ന് വിളിക്കുന്നത്
7.
സദാചാരം ഞങ്ങള്‍കും വേണ്ട. പക്ഷെ ബസ്സില്‍ വച്ച് നിങ്ങളുടെ കുണ്ടിക്കൊന്നു പിടിച്ചാല്‍ എന്തിനാ കിടന്നു കാറുന്നത്... ഇതൊക്കെ ഒരു സൌഹൃദം ആയി കണ്ടാല്‍ പോരെ...
ഇനിയുമുണ്ട്. പലതും പോസ്റ്റ് ചെയ്യാൻ സംസ്കാരം എന്നാലെന്താണെന്ന് നന്നായി അറിയാവുന്നതുകൊണ്ട് മനസ്സ് അനുവദിക്കുന്നില്ല.
ഇത് വായിച്ചപ്പോൾ തന്നെ ഇതിനെ എതിർക്കുന്നവരുടെ മനസിലിരിപ്പും സംസ്കാരവും മനസിലായിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
ചിലതിനെങ്കിലും മറുപടി പറയാതെ വയ്യ. പെൺകുട്ടികൾ രാത്രി ഓൺലൈൻ ഉണ്ടെങ്കിൽ അത് കാമച്ചാറ്റ് നടത്താനല്ല. കാമപ്പേക്കൂത്തിനു സമരമെന്ന ലേബൽ നൽകിയതല്ല. ചില സംസ്കാര രഹിതരുടെ male chauvinism നുള്ള മറുപടി മാത്രമാണു. പിന്നെ സ്ത്രീകൾ പൊതുവെ പരിചയമുള്ളവരെ മാത്രമെ സുഹൃത്തുക്കൾ ആക്കാറുള്ളു. പക്ഷെ ഈ സുഹൃത്തായ പകൽമാന്യന്റെയോ അയൽവാസിയുടെയോ തനി നിറം രാത്രിയിൽ ആവും വെളിവാകുക എന്ന് മാത്രം. ബാക്കി കമന്റുകൾ മറുപടി പോലും അർഹിക്കുന്നില്ല. ഇതിൽ കൂടുതൽ പറയാനില്ല.
സംസ്കാരം എന്ന വാക്ക് ഇടയ്ക്കിടെ എടുത്ത് പ്രയോഗിക്കുന്നവരോട് ഒരു വാക്ക്. സ്ത്രീയെ ബഹുമാനിക്കുന്ന സമൂഹമാണു ആർഷ ഭാരതത്തിലേത്. ഒരു രാജ്യത്ത് രാത്രിയിൽ പോലും സ്ത്രീയ്ക്ക് സ്വതന്ത്രമായി ആരെയും ഭയപ്പെടാതെ സഞ്ചരിക്കാനാവുന്നതാണു ഏറ്റവും നല്ല ഭരണം എന്നാണു പുരാണങ്ങൾ പറഞ്ഞു വെച്ചത്..
ഈ ഓൺലൈൻ വിപ്ലവത്തിനു ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്...

ചില അപ്രിയസത്യങ്ങള്‍!!


"ഈ അവിഹിത ബന്ധങ്ങളില്‍ ആളോള്ക്കിത്ര  രസം തോന്നുന്നതെങ്ങിനെയെന്നു  നിക്കിത് വരേം മനസ്സിലായിട്ടേ ഇല്ല!!  എപ്പോ വേണമെങ്കിലും  പിടിക്ക്യപ്പെടാം എന്നുള്ളോരവസ്ഥയില്‍  എങ്ങിനെയാണിവര്‍ക്കിത് ആസ്വദിക്കാന്‍ കഴിയുന്നതെന്‍ പടച്ചവനേ!!".rr
ഹോ!ഈ   രിഷ റഷീദ്    വല്ലാത്തൊരു   പടപ്പു തന്നെ..അന്തോം,കുന്തോം ഇല്ലാത്തൊരു എഴുത്താ  ഈ പെണ്ണിന്‍റെ!. ഇതൊക്കെ  ആളോള്    രഹസ്യമായി  ചെയ്യുന്നതല്ലേ? അതൊക്കെ  ഇത്രേം പരസ്യമായി സ്റ്റാറ്റസ് ആയി ഇട്ടാലോ!..ചുമ്മാതല്ല  ആളോളിവളെ   ഫൈക്കാ..ഫൈക്കാന്നു  പറയുന്നേ..പക്ഷെ ഒരിഷ്ട്ടമുണ്ട് ഇവളോട്‌..ഇവളെന്‍റെ റയാനയെ ഓര്‍മിപ്പിക്കും!!

     റയാന!!  എന്നെക്കാള്‍  രണ്ടുവയസ്സിനു മുതിര്‍ന്ന കസിന്‍,,പണ്ട് ഞങ്ങളെല്ലാം തറവാട്ടില്‍ ഒത്തു കൂടുന്ന സമയത്ത് ഇവളാര്‍ന്നു ന്‍റെ കൂട്ട്,,നല്ല 'വെള്ള ഹലുവ 'പോലൊരു സാധനം!.കണ്ടത് മുഖത്തു നോക്കി പറയുന്ന ശീലം,,അതുകൊണ്ട് തന്നെ അവളൊരു നോട്ട പുള്ള്യാ വീട്ടില്‍.  ഞാനാണേല്‍   ഉള്ളിലുടെ    ന്ത്   വേണേലും    ചെയ്യാം.അതൊക്കെ ഇപ്പൊ നാട്ടാരേം വീട്ടാരേം അറിയിക്കണോയെന്ന അച്ചടക്കോം,മര്യാദ്യോം ഉള്ളവള്‍.!
     തറവാട്ടില്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ പ്രായമായ പെങ്കുട്ടികളെ  ബോധവല്‍ക്കരിക്കേണ്ടതിന്‍ ഉത്തരവാദിത്വം വല്യേഉമ്മാക്കാര്‍ന്നു..ന്‍റെ പടച്ചവനേ!.അവരുടെ ചെറുപ്പകാലം പറയലാണ് മുഖ്യപരിപാടി..അതില്‍ ഒഴിച്ചുകൂടാനാകാത്തത് അടക്കവും ഒതുക്കവും! ഞങ്ങള്‍  കസിന്‍സ് ല്ലാം കൂടിയാലൊരു പത്തു പതിനാറു പേരുണ്ട്!.  ഞങ്ങളെ ല്ലാം കേട്ട് കേട്ട് തഴമ്പ് വീണതാണേലും വീണ്ടുമിതെല്ലാം ഇരുന്നു കേട്ടേ മതിയാകു..വല്ല്യേഉമ്മ തുടങ്ങി.. "അതേ..ഇപ്പഴത്തെ പെങ്കുട്ട്യോള്ടെ  ഒരു കാര്യം..സൊള്ളലല്ലേ സൊള്ളല്‍!!..
തരാം കിട്ട്യാ  ആണ്‍കുട്ട്യോള്‍ടെ അടുത്തു     ചെന്ന്കൊഴഞ്ഞാടാ..കുളക്കടവിലും,തോട്ടിറമ്പിലും..എവ്ട്യാ കിട്ട്യാച്ചാ
അവിടെ!..ഇത്ര മാത്രം പറയാനെ കൊണ്ട് അവര്‍ക്കെന്തിരിപ്പുണ്ടെന്നാ നിക്കു തിരിയാത്തെ..കണ്ണോണ്ടും..കയ്യോണ്ടും ന്‍റെ റബ്ബേ!!
ഞാനൊക്കെ നിന്‍റെ വെല്യെഉപ്പാന്‍റെ മോറ് കണ്ടത് നിന്‍റെയൊക്കെ ഉപ്പമാര് ഉണ്ടായതിനു ശേഷാ"!!
 "ഓ..മോറു കണ്ടില്ലേലെന്താ വെല്യെഉമ്മാ...കാര്യങ്ങളൊക്കെ ഭംഗിയായി തന്നെ നടന്നല്ലോ വെല്യെഉമ്മ!  !ഇത് വെല്യെഉമ്മ    തീരെ പ്രതീക്ഷിച്ചിരുന്നില്ല..പാവം വാ പൊളിച്ചിരുന്നു പോയി,   അതിനു    മുന്നിലൂടെ   ട്യുബ്ലൈറ്റായി മിന്നിമിന്നി നിന്ന എന്നെയും വലിച്ചോണ്ട് ഒരു നടത്തം!."ന്നാലും ന്‍റെ റയ്നാ,നീ ന്തൂട്ടാ  വെല്യെഉമ്മാന്നടുത്തു പറഞ്ഞത്?തര്‍ക്കുത്തരാന്നു മനസ്സിലായി..ന്നാലും
"വെല്യെഉമ്മാന്നടുത്തു  ഇങ്ങനൊക്കെ പറയാമ്പാടോ?"
"ടീ  പോത്തേ....വെല്യെഉപ്പാന്‍റെ മോറു കാണാതെ തന്നെയവര് എട്ടെണ്ണത്തിനെ പെറ്റെങ്കില്‍..മോറു  കണ്ടിരുന്നേലോ??"
കടിച്ചു വെച്ച ചക്കര മാങ്ങ ന്‍റെ തൊണ്ടയില്‍ കുരുങ്ങി!!അതാ..അതാ.ന്‍റെ റയ്ന!..ഇവളുടെ ഇച്ചിരെ ച്ഛായയുണ്ട് ആ രിഷാറഷീദ് ന്‍റെ എഴുത്തിന്. അതോണ്ടാ അവളേം നിക്കിഷ്ട്ടം!!
 ഓ..ഞാനെന്നെ പറ്റി പറഞ്ഞില്ല ല്ലേ!!  ഞാന്‍ റുബീന..റുബിന്നാ   ല്ലാരും വിളിക്ക്യാ..ഒരു വിധം നന്നായി പഠിക്കുന്നത് കൊണ്ട് ഡിഗ്രി വരെ പഠിച്ചു,,അത് കഴിഞ്ഞതും കല്യാണം!.ന്‍റെ കാലിന്‍റെ ഗുണം കൊണ്ട് ഞാന്‍ ചെന്നുകയറിയതിന്‍    മൂന്നാം നാള്‍ ആകെയുള്ള നാത്തുന്‍റെ ഭര്‍ത്താവ് ഠിം!!അതോടെ തീര്‍ന്നു ന്‍റെ മധുവിധും,തിരുവാതിരക്കളീം!!.  ഒന്നവിടെ പിടിച്ചു  നില്‍ക്കാന്‍ ഞാന്‍ പാടുപ്പെട്ട ദിവസങ്ങള്‍!.വീട്ടിലാണേല്‍ ഞാനൊരു ചെല്ലകുട്ട്യാര്‍ന്നു..പറയുനനതെന്തും മേശപ്പുറത്തെത്തും   സൌകര്യങ്ങള്‍..അത് ചെന്ന് കയറിയ വീട്ടില്‍ പ്രതീക്ഷിക്ക വയ്യല്ലോ!..
   പിന്നെ നീണ്ട പത്തു വര്‍ഷങ്ങള്‍!.അതിന്നിടയില്‍ അറിഞ്ഞോ..അറിയാതെയോ മൂന്നു കുട്ടികള്‍!.(പാവം വെല്യെഉമ്മ..
അവര്‍ പറഞ്ഞതിന സാരം ശരിക്കും നിക്കപ്പഴാ മനസ്സിലായേ!!)  ഞങ്ങളുടെ തറവാട്ടില്‍ ന്ത് നടക്കുന്നുവെന്നറിയാന്‍   ഉമ്മ മാത്രേയുള്ളൂ ഒരു വഴി..ഉമ്മയാണേല്‍ വള്ളി പുള്ളി വിടാതെ ല്ലാം പറയേം ചെയ്യും.ഷമീര്‍ക്ക നാട്ടിലായതോണ്ട് 
സ്വന്തംവീട്ടിലേക്കു പോക്ക് തന്നെ കുറവാണ് ഞാന്‍..പിന്നെയല്ലേ ബന്ധു വീട്!.
 "മോളെ ,ഒന്ന് വന്നു നിക്കടി ഒരു രണ്ടുദിവസം..നീ ഇപ്പൊ മകളെ പറയുന്നത് പോലെ തന്നെ നീയും ഞങ്ങക്ക് മോളാ..
ജീവിച്ചിരിക്കുമ്പം വന്നു കാണേം,നിക്കേം വേണം..അല്ലാതെ ഞാന്‍ മരിച്ചിട്ട് നീ വന്നു നാല്പതു ദിവസം തലക്കാംഭാഗത്ത് 
ഇരുന്നു കരഞ്ഞിട്ടെന്തു കാര്യം??"
    കണ്ണ് നിറയുമ്പോഴും വിട്ടു കൊടുക്കില്ല ഞാന്‍.."ഓ..പിന്നേ..അത് നാട്ടിലുള്ള ഒരാള്‍ക്ക്‌ കെട്ടിച്ചു വിടുമ്പം ഓര്‍ക്കണം..
ഒരു ഗള്‍ഫുകാരന്‍  ആയിരുന്നേലോ? ഇപ്പ അയ്യാള് ഗള്‍ഫില്‍ പോകുമ്പോ നിക്കവിടെ വന്നു നില്‍ക്കാര്‍ന്നില്ലേ??
ആ ഒരു മറുചോദ്യത്തില്‍ ഉമ്മ വീഴും!...
"ന്നാ ഉമ്മ വെക്ക്യട്ടാ മോളെ.."..ഉമ്മ ഫോണ്‍ വെക്കും..അങ്ങിനെ ഒരു കാള്‍  പ്രതീക്ഷിച്ചാ ബെല്ലടി കേട്ടപ്പോ ഞാനോടി ചെന്ന് ഫോണെടുത്തേ..
'ഹലോ..റുബി നിനക്കെന്നെ മനസ്സിലായോ?"
"ഉവ്വ്..ഉവ്വ്!..പക്ഷെ ശരിക്കങ്ങട്ടു......"
"പോത്ത്..!..ഞാന്‍ റയ്നയാടി...."
"ന്‍റെ പടച്ചവനേ!!..നീയാ?..ഇതെങ്ങനെ?"
"ഞാനമ്മായിന്‍റെ കയ്യിന്നു നമ്പര്‍ വാങ്ങിയതാ..ഞാനിന്നു നിന്നെ കാണാന്‍ വരുന്നു..നീയാ വഴി ഒന്ന് പറഞ്ഞു തന്നേ.."
   കൃത്യമായി വഴി പറഞ്ഞു കൊടുത്തെങ്കിലും കേട്ടത് സത്യാണോന്നു ഇപ്പഴും ഒരു സംശയം.ത്ര നാളായി അവളെ കണ്ടിട്ട്..
അവളെയെന്നല്ല ആരെയും കാണാറില്ല ഞാന്‍.. ഒരു ഉള്‍വലിയലായിരുന്നു വിവാഹശേഷമുള്ള ജീവിതം,,തറവാട്ടില്‍ തന്നെ  അവസ്സാനമായി പോയത് വെല്യെഉമ്മാന്‍റെ മരണത്തിനാ..അന്ന് ഇളയവന്‍ വയറ്റിലാ...ആകെ നീരുവന്നു വീര്‍ത്ത ദേഹവും  വെച്ചാ ചെന്നത് ..പോരാത്തതിന് കൂടെ ഷെമീര്‍ക്കാടെ ഉമ്മേം..ഉമ്മാക്ക് അല്ലേല്‍ തന്നെ ആളോളെ കണ്ടാല്‍ ശ്വാസം മുട്ടലാ.. പ്രത്യേകിച്ചും അതെന്‍റെ ആളോള് ആവുമ്പോ..മയ്യിത്തെടുക്കാനൊന്നും നിന്നില്ല..കിട്ട്യേ വെള്ളം കുടിച്ചോന്നു പോലും ഓര്‍മയില്ല..അതാ ന്‍റെ  പോക്കും വരവും!..
     പിന്നീട് ഉമ്മ  പറഞ്ഞറിഞ്ഞിരുന്നു റയ്ന  വന്നിരുന്നു...നല്ല തടിച്ചു കൊഴുത്തു..കൂടെ  മക്കളും..അവള്‍ടെ കെട്ട്യോന്‍  
വന്നു പോയതെ ഉള്ളത്രെ..ഇപ്പൊ സൌദിയിലാ...അവള്‍ മാത്രമല്ല..സലിം..മുജീം ,,രഹനത്താ..അന്‍സാരിക്ക..ജിഷ ല്ലാം വന്നുത്രേ..  ഞാന്‍ മാത്രമില്ലെന്നു പലകുറി സങ്കടം പറഞ്ഞു പാവം..ജീവിക്കാനുള്ള   തന്ത്രപ്പാടില്‍  നാമെന്തെല്ലാം മറക്കുന്നു ല്ലേ ?
അത്രേ ഉള്ളൂ ഈ സ്വന്തവും..ബന്ധവും എല്ലാം..
    അവളാ..ആ റയ്നയാ ഇപ്പ  ന്നെ കാണാന്‍ വരുന്നേ,,ന്താ  പറയാ  സന്തോഷോം..സങ്കടോം ഒക്കെയുണ്ട് .മുറ്റത്തിറങ്ങി നില്‍ക്കാം..ന്നെ കണ്ടാല്‍ പിന്നെ ഇറങ്ങേണ്ടതെവിട്യാന്നു സംശയം വരില്ല്യല്ലോ..നല്ല നേരം!!.ഞാന്‍ ഗയിറ്റിനു മുന്നിലെത്തും മുന്നേ   അവള്‍ വന്നു കാറിറങ്ങി..അതും സ്വയം ഡ്രൈവ്  ചെയ്ത്..ഇപ്പൊ ഒരു പത്തു പതിനഞ്ച് കൊല്ലായിട്ടുണ്ടാകും അവളെ കണ്ടിട്ട്,,
ന്നാലും ഒരുടവും ഇല്ല അവള്‍ക്കു..ആ  പഴയ ഹലുവ മാറി ഒരു കൊഴുക്കട്ട്യായി..ആരും കൊതിക്കുന്ന കൊഴുക്കട്ട!..
 "ഡി പോത്തെ,നീയെന്താടി കുന്തം വിഴുങ്ങ്യെ പോലെ അവിടന്നെ നിന്ന് കളഞ്ഞത്?.ഒന്നടുത്തു വാടി"..
അപ്പഴാ  ഞാന്‍ നിന്നിടത്തു തന്നെ വേര്ഉറച്ചത്   ഓര്‍ത്തെ..ഓടി ചെന്ന് ഗയിറ്റു തുറന്നു കൊടുത്ത്..കാര്‍അകത്തേക്ക് കയറ്റി കയ്യിലൊരു പൊതിയുമായി അവള്‍ ഇറങ്ങി വന്നു."ദാ ഇത് കുട്ടികള്‍ക്ക് കൊടുക്ക്‌"എന്നിട്ടെന്നെ മുറുക്കെ കെട്ടിപ്പിടിച്ചു. നിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
" നീ  അകത്തേക്ക് വാ.."
വാതില്‍ മലര്‍ക്കെ തുറന്നു ഞാനവളെ ക്ഷണിച്ചു..
"കുടിക്കാന്‍ ന്തെലും എടുക്കാം..
"വേണ്ട..ഞാനെന്താ വെള്ളം കാണാതെ കിടക്കാ? നീ എന്നടുത്തു വന്നിരിക്ക്‌.നിക്ക് വേഗം പോകേം വേണം"
"അത് പറ്റില്ല...ന്തായാലും വന്നതല്ലേ  ഇനി നാളെ പോകാം..ഇക്കാനേം ,മക്കളേം കണ്ടിട്ട്"
"അതൊക്കെ പിന്നെ...ഇപ്പൊ നീ വാ..ന്തൊരു കോലാടി ഇത്? നിന്‍റെയാ   ചിരിയുടെ ഭംഗി പോലും പോയല്ലോ റുബി..ആരേം  കാണാതേം..പറയാതേം  നീയെന്താ  ഒളിഞ്ഞു നിന്നത്?അമ്മായിനെ  കണ്ടപ്പോള്‍ പറഞ്ഞിരുന്നു നിന്‍റെ  തലവേദനയെ കുറിച്ചു..ഇപ്പ കുറവുണ്ടോ?"
"അതൊന്നും    കുഴപ്പമില്ല മോളെ..നീ  പറ    എന്ത്    പറയുന്നു   നിന്‍റെ    നവാസ്ക്ക.?   മക്കള്‍?"
"ഉം..മക്കള്‍ക്ക്‌ സുഖം..നവാസിന് പരമസുഖം!.ഇപ്പൊ  മൂന്ന് വര്‍ഷമായി നവാസ് നാട്ടിലാണ്..ടൌണില്‍ ഒരു മൊബൈല്‍ ഷോപ്പ്..
ഞങ്ങള്‍ ശോഭാ സിറ്റിയില്‍ ഒരു വില്ലയിലാ  ഇപ്പൊ.."
"ന്‍റെ പടച്ചവനേ..ഇത്രേം അടുത്തുണ്ടായിട്ടും ..."
"അതങ്ങിനാ റുബി..ഓരോന്നിനും ഓരോ സമയമുണ്ട്..നിനക്ക് നമ്മുടെ തറവാടിന്നടുത്തുള്ള ജാസ്മിത്താനെ ഓര്‍മ്മയുണ്ടോ?.
"പിന്നേ!!..പൂച്ചക്കണ്ണുള്ള  ആ സുന്ദരി ഇത്തയല്ലേ? ഓര്‍മേണ്ട്..പിന്നെ ഒരു മൂന്നു വര്‍ഷം മുന്നയാന്നു തോന്നുന്നു..ഉമ്മ പറഞ്ഞിരുന്നു 
അവരുടെ ഹബീബ്ക്കാന് സ്ട്രോക്ക് വന്നെന്നോ..തളര്‍ന്നു കിടപ്പാണ് ന്നോ   ഒക്കെ..അല്ലെ? നീ കണ്ടിരുന്നോ.."
അവരിപ്പോ അയ്യന്തോളില്‍ ഉണ്ടെടി..,,"
"ആ..അത് നന്നായി..ഹോസ്പിറ്റലില്‍ പോകാനുള്ള സൗകര്യം നോക്കിയാകുംല്ലേ?.
"അതെ..എല്ലാത്തിനും   സൌകര്യമായി.."
"അതെന്താ നീ അങ്ങിനെ പറഞ്ഞെ.."
"ഒന്നുമില്ലെടി പോത്തെ..ഞാനും മക്കളും ഇങ്ങു പോന്നാലോ ന്നു കരുതാ ഞാന്‍..
"നന്നായി..നീ ഇങ്ങു പോര് ..വെക്കേഷന്‍ നമ്മിക്കിവിടെ അടിച്ചു പൊളിക്കാം.."
"നീയിപ്പഴും പഴയ ആ ട്യുബ് ലൈറ്റ് തന്ന്യാ  ല്ലേ?"
"ഉം...ഷമീര്‍ക്കേം  പറയും അതന്നെ!.. ന്താ  നീയങ്ങിനെ ചോദിച്ചേ?..
അവളൊന്നു ചുണ്ട് കോട്ടി ചിരിച്ചു.."പോത്ത്!!
ഇപ്പഴാ അവളെന്നെ ശരിക്കും കെട്ടിപ്പിച്ചെ..കുട്ടിക്കാലത്തെ പോല്‍ മുറുക്കി..മുറുക്കിയങ്ങനെ.കവിളില്‍ ഉമ്മ വെക്കേം,,
ആ ഉമ്മ അത്ര പന്തിയല്ല..ന്തോ അവളെ അലട്ടുന്നുണ്ട്..ഉത്തരവും അവള്‍   തന്നെ  കണ്ടത്തിയിട്ടുണ്ടാകും,,അതൊന്നു കണ്‍ഫേം     ചെയ്യണം അത്രേ ഉണ്ടാകു..
"ന്താ റയ്ന ന്താ നിന്‍ മനസ്സില്?മനുഷ്യനെ വെറുതെ ആധി പിടിപ്പിക്കാതെ..
അവളൊന്നു മുഖം അമര്‍ത്തി തുടച്ചു..നീയിനി പോയൊരു ഗ്ലാസ് വെള്ളമെടുത്തു വാ,,"
"ന്ത്  ഭംഗ്യാ    റയ്നാ   നിന്നെ ഇപ്പഴും  കാണാന്‍!!  നിന്‍റെ   നവാസിക്കാന്‍റെ  ഭാഗ്യമാ...വെള്ളം  കൊടുത്ത്   ഞാനവളുടെ   മുഖത്തേക്ക്    തന്നെ  നോക്കി  നിന്ന്..എന്‍റെ  കയ്യില്‍  പിടിച്ചു  അവളെന്നെ   അടുത്തിരുത്തി..തോളിലൂടെ   കയ്യിട്ടു അവളുടെ ദേഹത്തോട്ചാരിയിരുത്തി
ഞാനവളുടെ മുഖത്തേക്ക്  നോക്കാതിരിക്കാനാണത്..ആയിക്കോട്ടെ..ഞാനങ്ങനെ  തന്നെ  ഇരുന്നു  കൊടുത്ത്..
"ടി..പോത്തെ...ഞാന്‍  പറഞ്ഞു  തീരുന്നത്  വരെ   നീയെന്നോട്‌    മിണ്ടരുത്..ഞാന്‍  പറയുന്നത്  കേട്ടാല്‍  മാത്രം  മതി..പണ്ട്  നമ്മള്‍ വെല്ല്യേഉമ്മാന്‍റെ  അടുത്തിരിക്കാറില്ലേ   അത്  പോലെ.."..
"ആര്? നീയാ!!.."
"അല്ല!..നീ....!!"
കൊണ്ട് വന്ന വെള്ളം ഒറ്റവലിക്ക് കുടിച്ചു.."റുബി..നവാസിനൊരു അഫയര്‍..നമ്മുടെ ജാസ്മിത്തയുമായി.."
തുറന്ന വാ അടക്കാന്‍ ഞാന്‍ മറന്നു.."അവര്‍ക്കതിനു പത്തു നാല്പത്തെട്ടു വയസ്സ് കാണില്ലേ?ന്നിട്ട് ഇപ്പഴാ?
"ആഗ്രഹങ്ങള്‍ക്ക് അതിരുണ്ടോ റുബി..എപ്പഴാ അവരിത് തുടങ്ങിയതെന്ന് അറിയില്ല...ഒരു ആറു മാസം മുന്നേ..
നവാസ് പതിവില്ലാതെ മൊബൈല്‍ കുത്തിപിടിക്കണ ഞാന്‍ കണ്ടിരുന്നു..ഞാനത്ര ശ്രദ്ധിച്ചില്ല അത്..കാരണം 
ഞാനവനെ അത്രേം വിശ്വസിച്ചിരുന്നു..നിക്ക് വേണേല്‍ തെറ്റ്പറ്റും ,,ന്നാലും അവനതു എന്നോട്ചെയ്യില്ലാന്ന് തന്നെ 
വിശ്വസിച്ചിരുന്നു ഞാന്‍!!..
"ചുമ്മാ...ആരേലും പറഞ്ഞു തെറ്റിപ്പിച്ചതാകും നിന്നെ..നീ ഇതൊന്നും വിശ്വസിക്കണ്ട ട്ടാ.."
"പറഞ്ഞത് നവാസ് തന്ന്യാ..ഒരിക്കല്‍ അവനെന്‍ മുന്നിലിരുന്നു റ്റൈപ്പ്‌ ചെയ്യുമ്പോള്‍  ചുമ്മാ ഞാനൊന്ന് 
എത്തി നോക്കി..അന്നവനെന്നെ വല്ലാതെ വഴക്ക് പറഞ്ഞു..പതിവില്ലാതെ..
     സത്യത്തില്‍ ഞാനൊന്ന് ഞെട്ടി.ഇത്രേം ദേഷ്യം പിടിക്കുന്നതെന്തിനെന്നു നിക്ക് മനസ്സിലായില്ല..പക്ഷെ കുറെ കഴിഞ്ഞ് അവന്‍ വന്നു സോറി പറഞ്ഞു..അതൊരു ബിസിനെസ്സ് ഓഫര്‍ ആയിരുന്നുവെന്നും..അത് ലാപ്സായെന്നും പറഞ്ഞു..സീന്‍ കൂളാക്കി.എനിക്കത് അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു.."
      ഒരു നിമിഷം റയ്ന ശ്വാസമെടുക്കാന്‍ നിറുത്തി..
"പിന്നെങ്ങനാ നീ ഇതറിഞ്ഞേ?"
"പിന്നീടൊരു ദിവസം പതിവില്ലാതെ നവാസ് ഷോപ്പില്‍ നിന്നും വന്നു എന്നെ റൂമിലേക്ക് വിളിച്ച്..ഞാന്‍ റൂമിലേക്ക്കടന്നയുടനെ....ആളെന്‍ കാലില്‍ വീണു കരഞ്ഞു..എന്നോട് ക്ഷമിക്കണമെന്നും..ഇനി മേലില്‍ ഇതാവര്‍ത്തിക്കില്ലെന്നും  ആണയിട്ടു പറഞ്ഞു..നിക്കൊന്നും മനസ്സിലായില്ല.."
"റയി നീയെന്നോട്‌ ക്ഷമിക്കണം..നിക്കൊരു തെറ്റ് പറ്റി..നീയന്നു കണ്ട മെസ്സേജ് ജാസ്മിത്താന്‍റെ  ആര്‍ന്നു..ഞങ്ങള്‍ തമ്മിലൊരു റിലേഷന്‍ ഉണ്ടായിരുന്നു..ഒന്ന് രണ്ടു വര്‍ഷമായി..ഞാനവരെ ഹോസ്പിറ്റലില്‍ വെച്ചാ കണ്ടത്..അവരും..ഹബീബ്ക്കയും  ടൌണില്‍ വന്നതാര്‍ന്നു..പെട്ടന്നവിടെ വെച്ചു ഇക്ക കൊളാപ്സ്ട് ആയി..ആരൊക്കയോ  ചേര്‍ന്ന് അവരെ ഹോസ്പിറ്റലില്‍ എത്തിച്ചതാര്‍ന്നു..അന്നേരമാ ഞാനവിടെ മോനെയും കൊണ്ട് ചെന്നത്..നിനക്കോര്‍മയില്ലേ നീയന്നു അമ്മായിനെ കാണാന്‍ പോയ അന്ന്..  മോന് പണിയെന്നും പറഞ്ഞു സ്കൂളില്‍ നിന്നും ഫോണ്‍ വന്നത്.. അന്നാ ആ സംഭവം!.ആരുമില്ലാതെ നിന്ന ഞാനാ അവരെ സഹായിച്ചത്..അന്നത് ഞാന്‍ നിന്നോട് പറയുകേം ചെയ്തിരുന്നു.."
"ഓ..അതിന്നവര്‍ ശരീരം കൊണ്ട് പ്രത്യുപകാരം ചെയ്തു തന്നതാകും ല്ലേ??.അതും തളര്‍ന്നു കിടക്കുന്ന ആ മനുഷ്യന്‍റെ     മുന്നില്‍ വെച്ചു..!!നിങ്ങള്‍ക്കെന്തിന്‍റെ  കുറവാര്‍ന്നു എന്നടുത്തു?  ഇങ്ങനൊക്കെ ആണേല്‍ നിക്കും ആകാമാര്‍ന്നല്ലോ..
ഏതെല്ലാം അവസരങ്ങള്‍ എനിക്കുമുണ്ടാര്‍ന്നു!."
"അറിയാം,,,റയി ..പക്ഷെ പറ്റിപോയി..മനസ്സില്‍ കുറ്റബോധവും ഉണ്ട്,പക്ഷെ..പക്ഷെ..."
"..ഇപ്പഴെന്താവോ   കുറ്റബോധത്തിന്‍  കാരണം?..നിക്ക് കേള്‍ക്കേണ്ട ഒന്നും..!  നിക്ക് കേക്കേണ്ട!..ഒരു ഭാര്യയെന്ന നിലയില്‍   എന്ത് കുറവാണ് ഞാന്‍ വരുത്തിയതെന്‍ പടച്ചവനേ!!.
"ഇല്ല റയി  ഒരു കുറവുമില്ലാര്‍ന്നു  നിക്ക്....!..പക്ഷെ  ന്തോ പറ്റിപോയി..ക്ഷമിക്കാന്‍ പറയാനേ നിക്ക് കഴിയു.മക്കളെ ഓര്‍ത്തെങ്കിലും!.."
"അപ്പൊ ഞാനിങ്ങനെ ആരുടെയെങ്കിലും കൂടെ കിടന്നിട്ടു വന്നാല്‍,ക്ഷമിക്കണമെന്ന് പറഞ്ഞാല്‍ നീ ക്ഷമിക്ക്യോ?
നിങ്ങള്‍  ആണുങ്ങള്‍ക്കൊരു ധാര്‍ഷ്ട്ട്യമുണ്ട്.,പുറത്തു  ന്ത് ചെയ്തു വന്നാലും..കാലുപിടിച്ചൊന്നു  കരഞ്ഞാല്‍ ,മാപ്പ് പറഞ്ഞാല്‍ അവളതങ്ങ് ക്ഷമിച്ചു കൊള്ളുമെന്ന്..അതിനാളെ  വേറെ നോക്കണം!!.
"നോക്ക് റയി,ഞാന്‍ ചെയ്ത തെറ്റിന് നമ്മുടെ മക്കള്‍ ന്ത് പിഴച്ചു,,നിനക്കെന്നെ വേണ്ടേല്‍ വേണ്ട,,പക്ഷേ നമ്മുടെ മക്കള്‍ ..അവര്‍ക്കുപ്പയായിട്ടെങ്കിലും..മറ്റുള്ളവര്‍ക്ക് മുന്നിലെങ്കിലും.....ഞാന്‍  നിന്നരികില്‍ നിന്നോട്ടെ.. അന്ന് നീ ന്‍റെ മൊബൈലില്‍ നോക്കിയപ്പോ പേട്യാര്‍ന്നു എനിക്ക്...നീയതറിയുമോ  എന്നതിനേക്കാള്‍  നിനക്കതെങ്ങനെ സഹിക്കാന്‍ കഴിയുമെന്ന്!..അത് കൊണ്ടാ..അത് കൊണ്ടാ,,,  ഞാനിത് തുറന്നു പറയണംന്നു പലവട്ടം കരുതിയിട്ടും  കഴിയാതെ പോയത്..തെറ്റ്  ചെയ്തവന്‍ ഞാനാണ്,, അപ്പൊ അനുഭവിക്കേണ്ടവനും  ഞാന്‍ മാത്രം!..നീയെന്തു ശിക്ഷയും വിധിച്ചോള്....ഞാന്‍ വേണമെന്നോ വേണ്ടെന്നോ   ന്തും തീരുമാനിക്കാം.സ്വീകരിക്കാം ഞാന്‍.‍!
"റയ്ന,,,റയ്നാ..നീയെന്തൊക്ക്യാ  ഈ  പറയുന്നേ? കഥമെനയുകയാണോ നീ?..
"റുബി..ഇതാ ജീവിതം..കടല് പോലെ..ഒന്നുകിലെനിക്കു  തിരയെ പേടിച്ചു കരയില്‍ അന്തം വിട്ടു നില്‍ക്കാം..അല്ലേല്‍ രണ്ടുംകല്‍പിച്ച് ധൈര്യപൂര്‍വ്വം ഒഴുക്കിനെതിരെ  തുഴയാം..പക്ഷെ അതിനു മുന്നേ എനിക്ക്റുബി ..നിന്നെയൊന്നു കാണണമെന്ന് തോന്നി.."
"റയ്നാ..ന്നാലും ആ ജാസ്മിത്ത....ഞാനൊന്നുമ്മാനെ  വിളിക്കട്ടെ ..കൊടുക്കണം അവര്‍ക്കിട്ടു  രണ്ട്"!
"ന്തിനു റുബി..ന്തിനു? പത്തു പതിനഞ്ചു കൊല്ലം കൂടെ കിടന്നവന് ഒരു നിമിഷത്തിന്‍ മറവില്‍ എന്നെ ചതിക്ക്യാമെങ്കില്‍  അവര്‍ക്കെന്തു കൊണ്ട് ആയിക്കൂടാ?..അവര്‍ ആരാ ന്‍റെ??,,വെറുമൊരു അയല്‍വക്കക്കാരി!..അത്ര മാത്രം ല്ലേ?..
"ഇനിയെന്താ ചെയ്യാ റയ്നാ..നീ ക്ഷമിക്ക് മക്കളില്ലേ നമുക്ക്!
"അതെ റുബി..മക്കള്‍!!..അതാണ്‌ പെണ്ണിന്‍ കഴിവും കഴിവ് കേടും,,,ആണിന്‍ അവസരവും!!
ആ അവസാനം പറഞ്ഞത് നിക്ക് മനസിലായില്ലേലും ഞാന്‍ തലകുലുക്കി..
"ഞാന്‍ പോവാ റുബി..മക്കള്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ ന്നെ കണ്ടില്ലേല്‍ 
വിഷമിക്കും..ഞാന്‍ പിന്നെ വരാം.."
"അല്ല റയ്നാ..നീയെന്താ തീരുമാനിച്ചേ??.ഒറ്റ ആവേശത്തിന് കിണറ്റില്‍ ചാട്യാ പിന്നൊരു 
ആവേശത്തിന് തിരികെയെത്താന്‍ ആവില്ലെന്ന് വെല്ല്യെഉമ്മ പറഞ്ഞത് നിനക്കൊര്‍മയില്ലേ?"
"വെല്യെ ഉമ്മ ഒരു കാര്യം കൂടി പറയാറില്ലേ റുബി..പെണ്ണ്!!..അവള്‍ തന്യാ അവളുടെ സ്വത്തിനും ജീവനും അവകാശിയെന്നു!!.. പാവം വല്ല്യേഉമ്മ..ന്തോരം കളിയാക്കിയേണ്ഞാന്‍!..  പക്ഷെ അന്നവര്‍ പറഞ്ഞു തന്നിരുന്ന ഓരോകാര്യങ്ങളും..,നമ്മളന്നു പുച്ഛിച്ചു    തള്ളിയിരുന്നതെല്ലാം,..അപ്രിയസത്യങ്ങള്‍ ആയിരുന്നുവെന്നു ഞാനിപ്പഴാ റുബി
വേദനയോടെ തിരിച്ചറിയുന്നത്.."
    നിറഞ്ഞകണ്ണുകല്‍ ഞാന്‍ കാണാതിരിക്കാനാവണം,,പെട്ടന്നവള്‍ കാറിനുള്ളില്‍ കയറി..  ഒരു യാത്ര പോലും
പറയാതെ ..ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവളങ്ങു പോയി,,കൂടെയെന്‍ മനസ്സമാധാനോം!..ഇതുവരെ എനിക്കറിയില്ല അവളെന്തു തീരുമാനമാണ്  എടുത്തിരിക്കുന്നതെന്ന്..നിങ്ങളെ പോലെ തന്നെ ഞാനും കാത്തിരിക്കയാണ് അവളുടെ ഒരു കാളിനായി!!..rr

ചെറുകഥ .നിരായുധരുടെ ചെറുത്തുനില്‍പ്പ്‌

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

ഹൈന്ദവ ജാതിവ്യവസ്ഥ അനുസരിച്ച് ഒരു വർണവും ഇല്ലാത്തവരാണ് ദലിതർ. ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു.കേരളത്തിന്‍റെ പടിഞ്ഞാറൻ തീരപ്രദേശത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ തീര നിത്യഹരിതവനത്തിലെ ഒരു ഊരില്‍ അനേകം കുടിലുകളുണ്ട് അവിടത്തെ അന്തേവാസികള്‍ മുഴുവനും ദലിതരാണ് .പുറംലോകവുമായി അധികമൊന്നും ബന്ധമില്ലാത്ത ഇവരുടെ ഉപജീവനമാര്‍ഗ്ഗം കൃഷിയാണ് .അതിപുരാതന കാലം മുതല്‍ പൂര്‍വികരാല്‍ വനം വെട്ടിത്തെളിച്ച് കുടിലുകള്‍ കെട്ടുകയും കൃഷിടം ഒരുക്കുകയുമാണ് ഉണ്ടായത് .ഊരിലെ ജനപ്പെരുപ്പം അധികരിക്കുന്നതിന് അനുസൃതമായി വനങ്ങള്‍ വെട്ടി തെളിക്കുവാന്‍ തുടങ്ങിയപ്പോള്‍ സര്‍ക്കാരിന്‍റെ ഇടപ്പെടല്‍ ഉണ്ടായി .വനാന്തരത്തില്‍ നിന്നും കുടിയൊഴിഞ്ഞു പോകുവാനുള്ള ഉത്തരവ് വന്നതില്‍ പിന്നെ ഊര് നിവാസികള്‍ ഒന്നടങ്കം ചെറുത്തുനില്‍പ്പ്‌ ആരംഭിച്ചു .

ഊരിലെ ഗോത്രമഹാസഭയുടെ അധിപനാണ് വേലു മൂപ്പന്‍.കറുത്ത നിറവും ആരോഗ്യ ദൃഢ ഗാത്രനുമായ മൂപ്പന്‍റെ തലമുടി തോളറ്റം വരെ നീട്ടിവളര്‍ത്തിയിരിക്കുന്നു . വേലുമൂപ്പന് ഇപ്പോള്‍ പ്രായം അറുപതു കഴിഞ്ഞു.ഊരിലുള്ളവരിലെ കുറ്റ കൃത്യങ്ങള്‍ക്ക് ശിക്ഷ കല്‍പ്പിക്കുന്നത് മൂപ്പനാണ് .ചെറുത്തുനില്‍പ്പിന്‍റെയും, സമരമുറകളുടെയും സൂത്രധാരനും മൂപ്പനാണ് .അടുത്തടുത്തായി സ്ഥിതിചെയ്യുന്ന അനേകം കുടിലുകള്‍ക്ക് നടുവിലായി ഒരു മൈദാനമുണ്ട് .മൈദാനത്തിന് ഓരം ചേര്‍ന്ന് എതാനും പടുകൂറ്റന്‍ വൃക്ഷങ്ങളും .ഒരു വൃക്ഷത്തിനു ചുറ്റും തറ കെട്ടിയിരിക്കുന്നു .അവിടെയാണ് നാട്ടുകൂട്ടം കൂടുന്നത് .തറയോട് അല്പമകലെയായി കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് .

28 ഓഗസ്റ്റ് 1863 മുതല്‍ 18 ജൂൺ 1941 വരെ . സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ൽ സാധുജന പരിപാലന യോഗംരൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യനേതാവായിമാറി. ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിര്ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.അയ്യൻ‌കാളിയുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് ഊരിലെ ജനങ്ങള്‍ .

ഊരിലോ ഊരിനു ചുറ്റുവട്ടത്തോ വിദ്യാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ഊരിലെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് വനത്തിനു പുറത്തുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ അധീനതയിലുള്ള വിദ്യാലയങ്ങളിലാണ് .ദിനേനെ വിദ്യാലയങ്ങില്‍ പോയിവരുവാന്‍ ആവാത്തതിനാല്‍ ഊരിലെ കുഞ്ഞുങ്ങള്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ അധീനതയിലുള്ള താമസസ്ഥലത്ത് താമസിച്ചു പഠിക്കുകയാണ് ചെയ്യുന്നത് .വളരെ കുറച്ചു കുഞ്ഞുങ്ങളെ മാത്രമേ പഠിക്കുവാനായി ഊര് നിവാസികള്‍ മിഷനറിമാരുടെ പക്കല്‍ അയക്കുന്നുള്ളൂ .ഈ കാലംവരെ ഊരില്‍ ഉന്നതവിദ്യാഭ്യാസം നേടിയവര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ . വേലു മൂപ്പന്‍ അവിവാഹിതനാണ് വേലു മൂപ്പന്‍റെ സഹോദരിയുടെ മകന്‍ കണ്ണന്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട് അയാളിപ്പോള്‍ തൊഴിലിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു .

കണ്ണന് ഉന്നത വിദ്യാഭ്യാസം ലഭിച്ചതിനോടൊപ്പം ഒരുപാട് നല്ല സുഹൃത്തുക്കളേയും ലഭിച്ചു .ക്രിസ്ത്യന്‍ മിഷനറിമാരുടെ അധീനതയിലുള്ള അനാഥാലയത്തിലെ അന്തേവാസിയായ റോബര്‍ട്ട്, കണ്ണന്‍റെ പ്രിയ സുഹൃത്താണ് ഊരിലെ പെണ്‍ക്കുട്ടികള്‍ വിദ്യാഭ്യാസത്തിനായി പുറംലോകത്തേക്ക് പോകാറില്ല പക്ഷെ കണ്ണന്‍ ആ പതിവ് തെറ്റിച്ചു .കണ്ണന് താഴെ രണ്ട് സഹോദരിമാരുണ്ട്‌.മാലയും, ചീരുവും . ആറാം തരത്തില്‍ പഠിക്കുമ്പോള്‍ നേരെ ഇളയ സഹോദരി മാലയെ കണ്ണന്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രേരണ മൂലം വനത്തിന്‌ പുറത്തേക്ക് പഠനത്തിനായി കൊണ്ടുപോയി .പിന്നീട് ചീരുവിനേയും, അവിടെ വിദ്യാഭ്യാസവും ,ഭക്ഷണവും ,താമസ സൗകര്യവും എല്ലാം സൌജ്യന്യമാണ് .കണ്ണന്‍റെ പ്രേരണയാല്‍ ഇപ്പോള്‍ അനേകം ആണ്‍കുട്ടികളും, പെണ്‍ക്കുട്ടികളും വനത്തിനു പുറത്തേക്ക് പഠിക്കുവാനായി പോകുന്നു .വിദ്യാഭ്യാസത്തിന്‍റെ പുതിയവെളിച്ചം ഊരിലെക്ക് എത്തിക്കുവാന്‍ കണ്ണനോടൊപ്പം ,സഹോദരിമാരും റോബര്‍ട്ടും പ്രയത്നിക്കുന്നു

മാതാപിതാക്കള്‍ ആരാണെന്നൊ സ്വദേശം എവിടെയാണെന്നൊ ഒന്നുംതന്നെ റോബര്‍ട്ടിന് അറിയുകയില്ല .ഓര്‍മ്മവെച്ച നാള്‍മുതല്‍ അനാഥാലയമായിരുന്നു അയാളുടെ വീട് .അനാഥാലയത്തിന്‍റെ സാരഥി ഫാദര്‍ ഗ്രബിയേലിനെ അയാള്‍ അച്ഛന്‍ എന്ന് വിളിച്ചു .ഫാദറിലൂടെ അയാള്‍ പിതാവിന്‍റെ സ്നേഹലാളനകള്‍ അറിഞ്ഞു .അനേകം അനാഥരായ കുഞ്ഞുങ്ങളില്‍ ഒരുവനായി വളര്‍ന്ന റോബര്‍ട്ട് ഇന്ന് ടെപ്പ്യുട്ടി തഹസില്‍ ദാറായി ജോലി നോക്കുന്നു .കണ്ണനും,റോബര്‍ട്ടും സമപ്രായക്കാരാണ് ഒന്നാം ക്ലാസ്സുമുതല്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു പഠനം .വിദ്യാലയത്തിന് നീണ്ട അവധി ദിവസ്സങ്ങളില്‍ കണ്ണന്‍ ഊരിലേക്ക് പോകുമ്പോള്‍ റോബര്‍ട്ടും കൂടെപോകുമായിരുന്നു.റോബര്‍ട്ട് ഗ്രാമത്തെക്കാള്‍ കൂടുതല്‍ വനാന്തരത്തിലെ ഊരിനെ സ്നേഹിച്ചു .സ്നേഹസമ്പന്നരായ ഊര് നിവാസികള്‍ പണത്തെക്കാള്‍ കൂടുതല്‍ അന്നം നല്കുന്ന മണ്ണിനെയാണ്‌ സ്നേഹിച്ചിരുന്നത് .ഏതാനും നാളുകള്‍ക്കു മുന്‍പ് വരെ വരുംവരായ്കകളെപ്പറ്റി ആകുലത പെടാതിരുന്ന ദലിതര്‍ ഇന്ന്‍ ഊരില്‍ നിന്നും പുറത്താക്കല്‍ ഭീഷണിയോടെയാണ് ജീവിക്കുന്നത്

കണ്ണന്‍റെ സഹോദരി മാലയും റോബര്‍ട്ടും പ്രണയബന്ധിതരാണ്.കൂട്ടുപുരികമുള്ള മാലയുടെ ഇമകള്‍ വശ്യ മനോഹരമാണ്.ശരീരം കറുപ്പുനിറമാണെങ്കിലും മുട്ടുകാലിലേക്ക് എത്തി നില്‍ക്കുന്ന ഇടതൂര്‍ന്ന കാര്‍കൂന്തല്‍ അവളുടെ സൌന്ദര്യത്തിന് മാറ്റുക്കൂട്ടുന്നു.റോബര്‍ട്ടിന്‍റെ ശരീരം സാമാന്യം വെളുപ്പു നിറമായിരുന്നു.വര്‍ണ്ണത്തിനായിരുന്നില്ല റോബര്‍ട്ട് പ്രാധാന്യം നല്കിയത് മാലയുടെ നിഷ്കളങ്കമായ മനസ്സാണ് അവളിലേക്ക്‌ അയാളെ അടുപ്പിച്ചത് .റോബര്‍ട്ട് മാലയോടുള്ള തന്‍റെ ഇഷ്ടത്തെ കുറിച്ച് കണ്ണനോട് പറഞ്ഞപ്പോള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ ദിവസ്സമായിരുന്നു അന്ന് കണ്ണന്.ഊരിലെ തന്‍റെ ബന്ധം അറ്റുപോകാതെയിരിക്കണം എന്നതും റോബര്‍ട്ടിന്‍റെ ആഗ്രഹമാണ് .ഊരിലെ നാട്ടുകൂട്ടത്തിന്‍റെ പൂര്‍ണ സമ്മതത്തോടെ മാലയുടെ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം വിവാഹം എന്ന തീരുമാനമുണ്ടായി .

ഊര് നിവാസികളുടെ സ്വൈര്യജീവിതം തകര്‍ത്തുക്കൊണ്ട് ഊര് നിവാസികളെ കുടിയൊഴിപ്പിക്കുവാനായി ഊരില്‍ പോലിസ് ബറ്റാലിയന്‍ വന്നിറങ്ങി .ഊര് നിവാസികള്‍ ഒന്നടങ്കം ഭയാകുലരായി .അധികാരികള്‍ വനാതിര്‍ത്തിയില്‍ കുടിലുകള്‍ കെട്ടുവാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞുവെങ്കിലും ഊര് വിട്ടുപോകുവാന്‍ ഊര് നിവാസികള്‍ തയ്യാറായില്ല .വനാന്തരത്തില്‍ ജീവിക്കുവാന്‍ ആരേയും അനുവദിക്കുകയില്ല എന്നതായിരുന്നു സര്‍ക്കാര്‍ ഭാഷണം .ജാതിവ്യവസ്ഥയില്‍ വേരൂന്നി നില്‍ക്കുന്ന ജീര്‍ണ്ണമുതലാളിത്ത ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ ഊര് നിവാസികള്‍ ഒന്നടങ്കം നിരാഹാരസമരം ആരംഭിച്ചുകഴിഞ്ഞു .ഇന്ത്യയിലെ ദലിതർ ഇന്നും ഭൂരഹിതരായി തുടരുന്നു. വിദ്യാഭ്യാസത്തിലോ, സാഹിത്യത്തിലോ , വ്യാപാരത്തിലോ, രാഷ്ട്രീയത്തിലോ ശാസ്ത്രത്തിലോ സാങ്കേതികവിദ്യയിലോ വ്യവസായത്തിലോ സംവരണമില്ലാത്ത ഉന്നത ഉദ്യോഗങ്ങളിലോ മറ്റേതെങ്കിലും രംഗത്തോ മറ്റു സമുദായങ്ങളോടൊപ്പം മുന്നേറാൻ ഊരുകളിലെ ദലിതർക്കു കഴിഞ്ഞിട്ടില്ല .

രണ്ടാം ദിവസ്സം ഊരില്‍ അരങ്ങേറിത് നിയമപാലകരുടെ മനുഷ്യത്വരഹിതമായ ഇടപെടലുകളാണ് . നിരായുധരായ ഊര് നിവാസികളെ ഒന്നടങ്കം ലാത്തിച്ചാര്‍ജ് ചെയ്തു .ഊരിലെ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളേയും കുഞ്ഞുങ്ങളെയും മര്‍ദ്ദിച്ചു അവശരാക്കി . ഭക്ഷണം, വസ്ത്രം, പാർപ്പിടം,തൊഴിൽ, വിദ്യാഭ്യാസം, വിജ്ഞാനം,സാമൂഹ്യമായ അന്തസ്സ്, രാഷ്ട്രീയാധികാരം, വൈദ്യസഹായം ഇതിനോന്നുമായിരുന്നില്ല ഊര് നിവാസികള്‍ നിരാഹാരസമരത്തിനിരുന്നത് .വനാന്തരത്തില്‍ പൂര്‍വികരാല്‍ തങ്ങളിലേക്ക് വന്നുചേര്‍ന്ന കൃഷി ഭൂമിയില്‍ നിന്നും തങ്ങളെ ഇറക്കിവിടെരുത് എന്ന യാചന ആരുംതന്നെ മുഖവിലയ്ക്കെടുത്തില്ല .വേലു മൂപ്പനേയും ,കണ്ണനേയും, സമരത്തിന് നേതൃത്വം നല്‍കിയ ഏതാനും പേരേയും പോലിസ് അറസ്റ്റ്ചെയ്തു കൊണ്ടുപോയി .അറസ്റ്റ്ചെയ്തു കൊണ്ടുപോയവരോക്കെയും നിഷ്ഠൂരമായ മര്‍ദനം എല്ക്കേണ്ടിവന്നു .മറ്റുള്ള ഊര് നിവാസികള്‍ക്ക് ഊരില്‍ നിന്നും ഒഴിഞ്ഞുപോകുവാന്‍ ഒരമാസത്തെ അവധി നല്‍കി .

നിയമപാലകരുടെ കടന്നാക്രമണം മുന്‍കൂട്ടി അറിഞ്ഞ ഏതാനും ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ നിയമപാലകരുടെ അഴിഞ്ഞാട്ടം കേരളജനതയുടെ മുന്‍പിലേക്ക് എത്തിച്ചു .മനുഷ്യ സ്നേഹികകളുടെ ഇടപെടലുകള്‍ ഉണ്ടായി . സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ റോബര്‍ട്ടിന് നേരിട്ട് ഊര് നിവാസികള്‍ക്ക് വേണ്ടി ഹരജി നല്‍കിയാല്‍ അയാളുടെ ജോലി നഷ്ടമാകും എന്ന വക്കീലിന്‍റെ നിയമോപദേശം മൂലം ടെപ്പ്യുട്ടി തഹസില്‍ ദാറായ റോബര്‍ട്ട് മാലയുടെ പേരില്‍ നീതിന്യായവ്യവസ്ഥയുടെ മുന്‍പാകെ ഊര് നിവാസികള്‍ക്ക് വേണ്ടി ഹരജി സമര്‍പ്പിച്ചു .കേരളസമൂഹം ദലിതര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി .കോടതിയുടെ ഉത്തരവ് പ്രകാരം കണ്ണനേയും കലാലയത്തില്‍ പഠിച്ച മറ്റു മൂന്നു പേരെയും ഒഴികെ അറസ്റ്റ്ചെയ്തു കൊണ്ടുപോയ മറ്റുള്ളവരെ നിയമപാലകര്‍ക്ക് .

മോചിപ്പിക്കേണ്ടി വന്നു .തടങ്കലിലുള്ളവര്‍ക്കെതിരെ ചുമത്തിയ കുറ്റം അവര്‍ നക്‌സലൈറ്റ് പ്രവര്‍ത്തകരാണ് എന്നതായിരുന്നു .ഊരിന്‍റെ മരുമകനാകേണ്ടുന്ന റോബര്‍ട്ട് അവരുടെ മോചനത്തിനായി കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു .

ഊര് നിവാസികള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് വ്യാകുലതപ്പെട്ടു .എന്തുതന്നെയായാലും ഊരില്‍ നിന്നും ഒഴിഞ്ഞു പോകില്ലെന്ന് മൂപ്പന്‍റെ അധീനതയില്‍ ചേര്‍ന്ന നാട്ടുകൂട്ടം തീരുമാനമെടുത്തു .കുടിയൊഴിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സമരം സംഘടിപ്പിക്കുവാന്‍ ആഹ്വാനം ഉണ്ടായി .കണ്ണന്‍റെയും കൂട്ടാളികളുടെയും മോചനത്തിനായി വേലുമൂപ്പന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹം ഇരിക്കുവാനും നാട്ടുകൂട്ടത്തില്‍ തീരുമാനമായി . .കോടതിയില്‍ കേസ് നിലനില്‍ക്കുന്നത് ക്കൊണ്ട് നീതിന്യായവ്യവസ്ഥയില്‍ ഊര് നിവാസികള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു .തന്നയുമല്ല കേസ് കോടതിയുടെ മുന്‍പാകെ എത്തിയതിനാല്‍ തത്ക്കാലം പോലീസിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുകയില്ല എന്ന തിരിച്ചറിവ് ഊര് നിവാസികള്‍ക്ക് ആശ്വാസമായി .ഊരിനും ഊരിലെ ജങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന റോബര്‍ട്ട് ഊരുനിവാസികളുടെ കണ്ണിലുണ്ണിയായി മാറി .അയാളുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലാ എങ്കില്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവാണ് അതിനുള്ള കാരണം .കണ്ണന്‍ പഠിക്കുവാനായി പോയതില്‍ ഊര് നിവാസികള്‍ സന്തോഷിച്ചു . ഏതൊരു മനുഷ്യനും പിറന്ന മണ്ണ് എന്നും പ്രിയങ്കരമാണ് .ആര്‍ഭാട ജീവിതം ഇഷ്ടപ്പെടാത്ത മണ്ണിന്‍റെ മക്കള്‍ക്ക്‌ പിന്നീടുള്ള ദിനരാത്രങ്ങള്‍ കാത്തിറിപ്പിന്‍റെതായിരുന്നു .പിറന്ന മണ്ണില്‍ ഹരിതാഭമായ വനാന്തരത്തിലെ സ്വൈര്യ ജീവിതത്തിനുള്ള അധികാരികളുടെ അനുമതിക്കായി .
ശുഭം

കുറിപ്പ് .ഈ കഥ തികച്ചും സാങ്കല്‍പ്പികം മാത്രം ശ്രീ അയ്യൻ‌കാളിയെ കുറിച്ചുള്ള വിവരണം കടപ്പാട് .വിക്കിപീഡിയ, വിജ്ഞാനകോശം.
rasheedthozhiyoor@gmail.com

Search This Blog